വേങ്ങേരി: വർഷങ്ങളോളം നഗരത്തിന്റെ വ്യാപാരമുഖം തലയെടുപ്പോടെ അടയാളെപ്പടുത്തിയ വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിന്റെ പ്രതാപം മങ്ങുന്നു. പുലർച്ച നാലുമുതൽ രാത്രി പത്തു വരെ ആൾത്തിരക്കിലും ഇടപാടുകളിലും സജീവമായിരുന്ന കേന്ദ്രം വെളിച്ചം മങ്ങിത്തുടങ്ങുന്നതോടെ ശ്മശാനമൂകതയിലേക്കും ഭീതിയിലേക്കും അമരുകയാണ്. നിരവധി കടകളും ആവശ്യക്കാരും എത്തിയ കേന്ദ്രത്തിൽ വെറും 24 കടകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിൽതന്നെ ഏറെയും പേരിനുമാത്രം തുറന്നു പ്രവർത്തിക്കുന്നവയാണ്. കച്ചവടം പ്രതീക്ഷിക്കാവുന്ന അവസ്ഥ മാറി വെറുതെ വന്നിരുന്ന് വൈകീട്ടോടെ സമയം ചെലവഴിച്ച് തിരിച്ചുപോകുന്ന അവസ്ഥയാണ് മിക്ക കടയുടമകൾക്കും. […]Read More