Cancel Preloader
Edit Template

Tags :High court

Kerala

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. എസ്.ഐ.ടി അന്വേഷണം കാര്യക്ഷമമല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് നീക്കം. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. പി.പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു നവീന്‍ ബാബുവിന്റെ കുടുംബം. ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകള്‍ പ്രതിഭാഗത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന പൂര്‍ണ വിശ്വാസത്തിലായിരുന്നു […]Read More

Kerala

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

കൊച്ചി: നിയമപരമായല്ല വിവാഹമെങ്കില്‍ സ്ത്രീയുടെ പരാതിയില്‍ പങ്കാളിക്കെതിരെയോ ബന്ധുക്കള്‍ക്കെതിരെയോ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി. നിയമപരമായ വിവാഹമല്ല നടന്നതെങ്കില്‍ പങ്കാളിയെ ഭര്‍താവായി കണക്കാക്കാനാവില്ലെന്നും വിലയിരുത്തി ജസ്റ്റീസ് ബദറുദ്ദീന്‍. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസും കോടതി റദ്ദാക്കിയിട്ടുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പെടുത്താതെ ഹർജിക്കാരനും യുവതിയും 2009 മുതല്‍ ഒന്നിച്ച് താമസിച്ചു തുടങ്ങിയിരുന്നു. ആദ്യ ബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബകോടതിയുടെ വിധിയും വന്നിരുന്നു. […]Read More

Kerala

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്നും റദ്ദാക്കി വിധി പ്രഖ്യാപിക്കവെ കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. ഭര്‍തൃവീട്ടില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമര്‍ദ്ദനത്തിന് […]Read More

Kerala

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി

കൊച്ചി: സംസ്ഥാന, ജില്ലാതല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എപ്പോൾ രൂപീകരിക്കാനാവുമെന്ന് രണ്ടാഴ്ചക്കം അറിയിക്കണമെന്ന് സർക്കാറിനോട് ഹൈക്കോടതി. കൗൺസിൽ രൂപീകരണവുമായി ബന്ധപ്പെട്ട സമയപരിധി സംബന്ധിച്ച് സിവിൽ സപ്ലൈസ് സെക്രട്ടറി അറിയിക്കണം. നിശ്ചിത തീയതിക്കകം അറിയിക്കാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലെങ്കിലോ സമയപരിധി കോടതി തന്നെ തീരുമാനിച്ച് സർക്കാറിനെ കൊണ്ട് നടപ്പാക്കാൻ ബാധ്യസ്ഥരാക്കുമെന്നും ചീഫ് ജസ്റ്റിസ് നിദിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും കൗൺസിലുകൾ രൂപീകരിക്കാത്ത നടപടിയെ […]Read More

Kerala

ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ

പാലക്കാട്: പത്താം ക്ലാസ് വരെ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ക്ലാസുകൾ തുടർന്ന് ചില സ്‌കൂളുകൾ. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥി സംഘടനകളുമെല്ലാം ഇതിനെതിരേ പ്രതിഷേധമുയർത്തുമ്പോൾ പാഠഭാഗങ്ങൾ തീർക്കാനായി സ്‌പെഷൽ ക്ലാസുകൾ നടത്തുന്നതാണെന്നാണ് അധികൃതരുടെ വാദം. അവധി ദിവസങ്ങളിലെ നിർബന്ധിത പഠനം മൂലം കലാ, കായിക വിഭാഗങ്ങളിലേക്കാവശ്യമായ പരിശീലനം നടത്തുന്നതിനോ മാനസികോല്ലാസത്തിനോ വിദ്യാർഥികൾക്ക് കഴിയുന്നില്ലെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. ഹർജിക്കാരായ വിദ്യാർഥികൾ ഈ വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ്. 220 അധ്യയനദിനം തികയ്ക്കുന്നരീതിയിൽ സർക്കാർ പുതിയ […]Read More

Kerala

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട്

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോള്‍ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി പറഞ്ഞു. ദുരന്തനിവാരണവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ തുക കണക്കാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യര്‍ത്ഥിച്ചു. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് […]Read More

Politics

നിയമസഭാ കയ്യാങ്കളികേസ്; യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നിയസഭാ കയ്യാങ്കളികേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസ്. വി ശിവൻകുട്ടിയും ഇപി ജയരാജനുമടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസിൽ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർത്തത്. ഇന്ത്യൻ ശിക്ഷാ […]Read More

Kerala

അനുവദനീയ പരിധിയില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന സുപ്രധാന ഉത്തരവുമായി ഹൈകോടതി

കൊച്ചി: വാഹനങ്ങളില്‍ ഇനി സണ്‍ ഫിലിം ഗ്ലാസുകളില്‍ ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈകോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമക്കി. മുന്നിലും പിന്നിലും 70 ശതമാനത്തില്‍ കുറയാത്ത വിധത്തില്‍ സുതാര്യത ഉറപ്പാക്കണം. പിഴ ഈടാക്കിയ നടപടി റദ്ധാക്കിക്കൊണ്ടാണ് ഹൈകോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്കിനി ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി.Read More

Entertainment Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് : , പൂർണ രൂപം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് […]Read More

Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനം: പരാതിയില്ലെന്ന് യുവതി; സുപ്രധാന ഉത്തരവുമായി

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതികളെ കൗൺസിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ സ‍ർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നൽകി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങൾ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയിൽ സ്വീകരിച്ചു. ആരും തന്നെ ഇങ്ങനെ പറയാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു. കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളും […]Read More