കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ജില്ലയിൽ കർശന നടപടി തുടങ്ങി. മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും തദ്ദേശ സ്ഥാപനതല സ്ക്വാഡുകളുടെയും പരിശോധനയാണ് കർശനമാക്കിയത്. കോഴിക്കോട് അസി. കലക്ടർ ആയുഷ് ഗോയലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടറേറ്റും ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡും തിങ്കളാഴ്ച വലിയങ്ങാടിയിൽ നടത്തിയ പരിശോധനയിൽ 2500 കിലോയിലധികം പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി. വലിച്ചെറിയൽ വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ […]Read More