കോഴിക്കോട് ജീവകാരുണ്യ പ്രവര്‍ത്തനം എന്ന പേരിൽ ലക്ഷങ്ങൾ തട്ടി

കോഴിക്കോട് പേരാമ്പ്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരില്‍ പണം പിരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. വീടുകയറി പിരിവ് നടത്താനായി ജീവനക്കാരെ നിയോഗിച്ചാണ് പണം തട്ടിയത്. വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്താനായി പതിനായിരം രൂപ ശമ്പളത്തിൽ 19 ഓളം പേരെ നിയോഗിച്ചിരുന്നു.ആലപ്പുഴ സ്വദേശി ഹാരിസും പെരുവയല്‍ സ്വദേശി സമീറയുമാണ് ഈ ജോലിയേല്‍പ്പിച്ചതെന്ന് ജോലിക്കാർ പറയുന്നു.
തിരുവനന്തപുരത്തുള്ള സ്വപ്നക്കൂട് എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്തിയത്.ഇതിനായി സ്വപ്നക്കൂടിന്റെ പേരിലുള്ള റസീറ്റും ഹാരിസിന്റെ ഗൂഗിള്‍ പേ നമ്പറുമാണ് നല്‍കിയത്. ഒരു വര്‍ഷത്തിലധികം പണപ്പിരിവ് തുടര്‍ന്നു. ഓരോ ജീവനക്കാരും ദിവസം മൂവായിരം രൂപ വരെ ആളുകളില്‍ നിന്നും പിരിച്ചിരുന്നു